സ്ഥാനാർഥി നിർണയത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് കെ പി സി സി സീനിയർ നേതാവ് വി എം സുധീരൻ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വിജയം കൈവരിക്കണമെങ്കിൽ എൽ.ഡി. എഫ് ന്റെ ഭരണ പരാജയവും അഴിമതിയും മാത്രം ഉയർത്തി കാണിക്കാതെ സാമുദായിക പിന്തുണയും പൊതു സമ്മതരുമായ വ്യക്തികളെ സ്ഥാനാർഥിയാക്കണമെന്ന് വിഎം സുധീരൻ പ്രസ്താവിച്ചു. 5 ടേം പൂർത്തിയാക്കിയവർ സ്വമേധയാ തന്നെ മത്സര രംഗത്ത് നിന്ന് പിന്മാറി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പൂർണമായും പങ്കാളികളായി പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി വിജയം ഉറപ്പിക്കണം. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളിൽ ശക്തരായ പ്രതിച്ഛായയുള്ള വ്യക്തികളെ ആയിരിക്കണം സ്ഥാനാർഥികളായി നിശ്ചയിക്കാൻ എഐസിസി നിയോഗിച്ച നിരീക്ഷകർ നടത്തിയ സർവേകളിലും ഈ നിർദ്ദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സാമുദായിക സന്തുലിതാവസ്ഥ പ്രാദേശിക തലങ്ങളിൽ പ്രത്യേകം പരിഗണിക്കണം. യുഡിഎഫി ന്റെ കൈയിൽനിന്ന് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുന്നത് കൂടാതെ അധികമായി 40 മണ്ഡലങ്ങളിലെങ്കിലും വിജയിപ്പിച്ചാലെ സുസ്ഥിരമായ ഭരണം നടത്താൻ സാധിക്കുകയുള്ളൂ. പ്രാദേശികമായി കഴിവ് തെളിയിക്കുന്നവർ, പുതുമുഖങ്ങൾക്കും അവസരം നൽകണം എന്നതും എഐസിസിയുടെ വ്യക്താക്കൾ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. കേരള ജനത കോൺഗ്രസിന്റെ തിരിച്ചുവരവിന് വളരെയധികം ആഗ്രഹിക്കുന്നുണ്ട്. അതു ബോധ്യപ്പെട്ട് വേണം സ്ഥാനാർഥി നിർണയങ്ങളും ഓരോ സാധാരണ പ്രവർത്തകരുടെയും പ്രതീക്ഷകൾക്കൊപ്പം പ്രധാന പ്രവർത്തകരും ഉണർന്ന് പ്രവർത്തിക്കേണ്ടത് ആയ സമയമാണിത് എന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു.
Comments (0)